മനുഷ്യ-വന്യജീവി സംഘർഷം* *വന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം*: *മന്ത്രി ഒ.ആർ കേളു*

 

ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേർന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കളക്ടറേറ്റിൽ ചേർന്ന മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകൾ ഒഴിവാക്കണം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ രാത്രി സമയങ്ങളിൽ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്നും മന്ത്രി അറിയിച്ചു. കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാൻ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. വനമേഖലയിലെ ആവാസ വ്യവസ്ഥയിൽ മാറ്റം സംഭവിക്കുന്നതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണെന്നും വനം വകുപ്പ് ജാഗ്രതയോടെ നിരീക്ഷണം നടത്തുന്നതിന് വൈൽഡ് ലൈഫ് വാർഡൻ, നോർത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് യോഗത്തിൽ ആവശ്യപ്പെട്ടു. മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളിൽ അന്തർ സംസ്ഥാന ഫോഴ്‌സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നിരീക്ഷണം നടത്തുന്നതായി നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ് ദീപ അറിയിച്ചു. അമരക്കുനിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. കർണ്ണാടക- കേരള അതിർത്തിയിലെത്തിയ ബേലൂർ മഘ്‌നയുടെ സഞ്ചാരപാത നിരീഷിക്കുന്നതിന് 24 മണിക്കൂർ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി. ആനത്താരകളിലെ നിരീക്ഷണം, രാത്രികാല പെട്രോളിങ് എന്നിവ ശക്തമാക്കാൻ യോഗം ആവശ്യപ്പെട്ടു. നോർത്ത് /സൗത്ത് ഡി എഫ് മാരുടെ കീഴിലുള്ള ആർ.ആർ.ടി ടീമുകളുടെ സേവനം ഉപയോഗപ്പെടുത്തണം. ജില്ലയിലെ വന്യമൃഗ സംഘർഷത്തിന് പ്രത്യേക പരിഗണന നൽകി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ബീറ്റ് ഫോറസ്റ്റ് ഉദ്യോർഗിഥികളെ അനുവദിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു. വനമേഖലയിൽ പടർന്നു പിടിക്കുന്ന മഞ്ഞക്കാടുകൾ നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. വനം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പ്രവർത്തികളുടെ ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി പ്രവൃത്തികൾ ആരംഭിക്കാനും കർശന നിർദ്ദേശം നൽകി. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള ആശ്വാസ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ അനാസ്ഥ പാടില്ലെന്നും നടപടികൾ വേഗത്തിലാക്കാനും യോഗം അറിയിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ എം.എൽ.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരിക്കാർ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, സൂരജ് ബെൽ ഐ.എഫ്.എസ്, സമിതി അംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായ പി. ഗഗാറിൻ, ബി.എം ശിവരാമൻ, ഇ.ജെ ബാബു, നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽരാജ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *