തിരുക്കച്ച സ്ഥാപിച്ച രാജ്യത്തെ ആദ്യ ദേവാലയമായി അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി

അമ്പലവയൽ: യേശുവിന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിനും പുനരുദ്ധാരണത്തിനും സാക്ഷ്യമായെന്നു വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രത്തിന്റെ തനിപ്പകർപ്പ് അമ്പലവയൽ സെയ്റ്റ് മാർട്ടിൻ പള്ളിയിൽ എത്തിച്ചു. യേശു ക്രിസ്തുവിനെ കുരിശിൽനിന്നിറക്കിയപ്പോൾ ദേഹത്ത് പുതപ്പിച്ച തിരുക്കച്ചയുടെ തനിപ്പകർപ്പാണ് അമ്പലവയൽ സെയ്ന്റ് മാർട്ടിൻ പള്ളിയിൽ എത്തിച്ചിരിക്കുന്നത്. ഇറ്റലിയിലെ ടൂറിനിൽനിന്നാണ് ഈ ദേവാലയത്തിലേക്ക് കൊണ്ടുവന്നത്.
ഇന്ത്യയിൽ തിരുക്കച്ച വണക്കത്തിനായി പ്രദർശിപ്പിച്ച ആദ്യ ദേവാലയമായിരിക്കുകയാണ് അമ്പലവയൽ സെയ്ന്റ് മാർട്ടിൻ പള്ളി. തിരുവസ്ത്രം കഴിഞ്ഞ 20 നൂറ്റാണ്ടായി ഇറ്റലിയിലെ ടൂറിനിലെ ദേവാലയത്തിലാണ് സംരക്ഷിക്കപ്പെടുന്നത്. എം.സി.ബി.എസ് സഭാംഗമായ ഫാ. ജോസഫ് പെരിങ്ങാരപ്പള്ളിൽ എന്ന വൈദികനാണ് ഈ തിരുക്കച്ചയുടെ തനിപ്പകർപ്പ് ഇന്ത്യയിലേക്കെത്തിച്ചത്. 12 അടി നീളവും 3.9 അടി വീതിയുമുള്ള ലിനൻ തുണിയിൽ അച്ചടിച്ച തിരുക്കച്ചയും അതിന്റെ നെഗറ്റീവ് പ്രിന്റുമാണ് സ്ഥാപിച്ചത്. യേശുവിന്റെ മുഖവും ശരീരഭാഗങ്ങളും തിരുക്കച്ചയിൽ കാണാം. ഡിസംബർ 29 ന് സെയ്ന്റ് മാർട്ടിൻ ദേവാലയത്തിൽ പ്രതിഷ്ഠിച്ച തിരുക്കച്ച 15 ദിവസം ഇവിടെ ഉണ്ടാകുമെന്നു വികാരി ഫാ. ചാക്കോ മേപ്പുറത്ത് പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *